കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന
പ കുതി
യിൽ കേരള സമൂഹത്തിൽ വേരോടിയ പുരോഗമന ആശയങ്ങളേയും മതനിരപേക്ഷതയേയും
അൽപാൽപമായി പിഴുതുമാറ്റാൻ സ്ഥാപിത താൽപര്യക്കാരും സംഘടിത മത ജാതി സംഘടനകളും
നിരന്തരമായി ശ്രമിക്കുന്നുണ്ട്. അതിന്റെ ഉദാഹരണങ്ങൾ മെഗാ ഗുരു വന്ദനമായും
റോഡിൽ ഇടുന്ന നേർച്ചകളായുമൊക്കെ നാം നിത്യേന കാണുന്നുമുണ്ട്.
പല കലാലയങ്ങളിലും അടുത്ത കാലത്തായി തുടങ്ങിയിട്ടുള്ള നക്ഷത്ര വനങ്ങൾ
ഇത്തരം ഒരു ശ്രമമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.പൊതുവേ
അന്ധവിശ്വാസങ്ങളോട് ആഭിമുഖ്യമുള്ള ഒരു സമൂഹമാണ് നമ്മുടേത്. നക്ഷത്ര
ഫലത്തിനും ജോതിഷത്തിനും നാം ഇപ്പോഴും എന്ത് പ്രാധാന്യമാണ് കൊടുക്കുന്നത്.
ജൈവ വൈവിധ്യത്തെ സംരക്ഷിക്കാനെന്ന പേരിൽ ഓരോ മരങ്ങളേയും ഓരോ
നക്ഷത്രങ്ങൾക്ക് പതിച്ചു കൊടുക്കുന്നത് എതിർക്കപ്പെടേണ്ടതാണ്. നമ്മുടെ ജൈവ
വൈവിധ്യം നൂറ്റാണ്ടുകളായി നക്ഷത്രങ്ങളുടെ സഹായമില്ലാതെ നില നിന്നു
പോന്നിട്ടുണ്ട് മനുഷ്യന്റെ ദുരമൂലം സമീപകാലത്ത് ഇതിന് കോട്ടം
തട്ടിയിട്ടുണ്ടെങ്കിൽ അത് പരിഹരിക്കുന്നതിന് ബോധപൂർവ്വമായ ശ്രമമാണ്
ഉണ്ടാകേണ്ടത്. അല്ലാതെ അന്ധവിശ്വാസങ്ങളെ കെട്ടിയിറക്കുകയല്ല. നമുക്ക്
മുമ്പിൽ നാമറിയാതെ ഒരു കാവിക്കണ്ണട വെച്ചു തരാനുള്ള ബോധപൂർവ്വമായ ഒരു
ശ്രമമാണ് നക്ഷത്ര വനം.
ഭ്രാന്തൻ
നാട്ടിലുണ്ടായിരുന്ന ഭ്രാന്തൻമാരേക്കറിച്ച് ഓർമിക്കാൻ കാരണം ഇന്ന് നടക്കാൻ പോയപ്പോൾ കീർത്തി നാറാണത്ത് ഭ്രാന്തന്റെ കഥ പറഞ്ഞതാണ്. സ്കൂൾ ലൈബ്രറിയിലെ ഏതോ പുസ്തകം കക്ഷി കഴിഞ്ഞു ആഴ്ച വായിച്ചു. വിശദമായി കഥ പറഞ്ഞു തന്നെങ്കിലും നാറാണത്തു ഭ്രാന്തനെ അവൾ കൃത്യമായി വിഷ്വലൈസ് ചെയ്തോ എന്ന് സംശയമുണ്ട്. ചോട്ടാ ബിം ഒക്കെ കാണുന്ന ജനറേഷനല്ലെ. നാറാണത്തിനേപ്പോലെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരാളെ അവളിനി കാണുമോയെന്ന് സംശയമാണ്. പറയാൻ വന്നത് എന്റെ ചെറുപ്പകാലത്ത് നാട്ടിലുണ്ടായിരുന്ന രണ്ട് ഭ്രാന്തൻമാരേക്കുറിച്ചാണ്. ഒന്നാമത്തെയാൾകിറുക്കൻ കുഞ്ഞേപ്പ് എന്ന ലക്ഷണമൊത്ത ഭ്രാന്തനായിരുന്നു. താടിയും മുടിയും നീട്ടി വളർത്തി കയ്യിൽ ഒരു ഭാണ്ഡവുമായി അലഞ്ഞു നടക്കും.എന്തൊക്കെയോ പിറുപിറുക്കും. വെള്ളിയാമറ്റം സ്കൂളിലേക്ക് പോകുന്ന വഴിയരുകിൽ ഒരു കുപ്പിയുമായി നിന്ന് ഇതിൽ നിറച്ച് കറണ്ടാണ് എന്നുപറഞ്ഞു കൊണ്ടിരുന്ന കുഞ്ഞേപ്പിനെ എനിക്ക് നല്ല ഒർമ്മയുണ്ട്. ഒരു പക്ഷെ എന്റെ സുഹൃത്ത് സജി മാനുവലും ഓർമിക്കുന്നുണ്ടാകും. കുട്ടികളെ പേടിപ്പിക്കാൻ കിറുക്കൻ കുഞ്ഞേപ്പ് പിടിക്കും എന്ന് നാട്ടുകാരൊക്കെ പറയും. ആൾ സാധുവാണ് തനി നാടോടി ആരേയും ഉപദ്ര...
Comments
Post a Comment