Posts

സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയ ഉപയോഗിച്ച് മധ്യവർഗ്ഗത്തിന്റെ പൊതുബോധം എങ്ങിനെ മാനിപുലേറ്റ് ചെയ്യാമെന്ന് ആദ്യം തിരിച്ചറിഞ്ഞ രാഷ് ട്രീയ പ്രവർത്തകനാണ് ബലറാം. പിണറായിക്കെതിരെ വന്ന വിവാദ പോസ്റ്റ് FEC യിൽ ഷെയർ ചെയ്തപ്പോൾ മുതൽ ഇത് തോന്നിയിട്ടുണ്ട്. തോമസ് ഐസക് ഇക്കാര്യംഅടുത്ത കാലത്താണ് തിരിച്ചറിഞ്ഞ തെന്ന് തോന്നുന്നു. കേരളത്തിന്റെ രണ്ട് ഭാവി ഫെയ്സ് ബുക്ക് മുഖ്യമന്ത്രിമാരും തമ്മിൽ തർക്കം മുറുകട്ടെ . ഈ പൊതുബോധക്കളി ആദ്യ മെ തൂടങ്ങിയതു കൊണ്ട് ബലറാമാണ് ഈ റൗണ്ടിൽ മുന്നിൽ. മധ്യവർഗ്ഗ പൊതുബോധത്തിന്റെ നൂൽപ്പാലം ഏതു നിമിഷവും പൊട്ടാം. ഇനി എന്തൊക്കെ വരാനിരിക്കുന്നു. ഒരു സംശയം ഇവർ ഗോസ്റ്റ് റൈറ്റർമാരെ വെച്ചാണോ ഇതൊക്കെ എഴുതുന്നത്‌ . ഇത്തരുണത്തിൽ തച്ചങ്കരിക്ക് അനുകൂലമായ പൊതുബോധം നിർമ്മിച്ചെടുക്കാൻ സൈബർ പോരാളികളെ ആവശ്യമുണ്ട്. കൺസ്യമർ ഫെഡ് ഒന്ന് നന്നാക്കി തുടങ്ങിയതാ. അപ്പോഴേക്കും മാറ്റി. നമുക്ക് ഒന്ന് ഒത്തു പിടിച്ചാൽ ഇദ്ദേഹത്തെ കേ ജരിവാളാക്കാം കുറഞ്ഞ പക്ഷം ഒരു സോമനാഥ് ഭാരതിയെങ്കിലും ആക്കാം.
കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന പ കുതി യിൽ കേരള സമൂഹത്തിൽ വേരോടിയ പുരോഗമന ആശയങ്ങളേയും മതനിരപേക്ഷതയേയും അൽപാൽപമായി പിഴുതുമാറ്റാൻ സ്ഥാപിത താൽപര്യക്കാരും സംഘടിത മത ജാതി സംഘടനകളും നിരന്തരമായി ശ്രമിക്കുന്നുണ്ട്. അതിന്റെ ഉദാഹരണങ്ങൾ മെഗാ ഗുരു വന്ദനമായും റോഡിൽ ഇടുന്ന നേർച്ചകളായുമൊക്കെ നാം നിത്യേന കാണുന്നുമുണ്ട്. പല കലാലയങ്ങളിലും അടുത്ത കാലത്തായി തുടങ്ങിയിട്ടുള്ള നക്ഷത്ര വനങ്ങൾ ഇത്തരം ഒരു ശ്രമമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.പൊതുവേ അന്ധവിശ്വാസങ്ങളോട് ആഭിമുഖ്യമുള്ള ഒരു സമൂഹമാണ് നമ്മുടേത്. നക്ഷത്ര ഫലത്തിനും ജോതിഷത്തിനും നാം ഇപ്പോഴും എന്ത് പ്രാധാന്യമാണ് കൊടുക്കുന്നത്. ജൈവ വൈവിധ്യത്തെ സംരക്ഷിക്കാനെന്ന പേരിൽ ഓരോ മരങ്ങളേയും ഓരോ നക്ഷത്രങ്ങൾക്ക് പതിച്ചു കൊടുക്കുന്നത് എതിർക്കപ്പെടേണ്ടതാണ്. നമ്മുടെ ജൈവ വൈവിധ്യം നൂറ്റാണ്ടുകളായി നക്ഷത്രങ്ങളുടെ സഹായമില്ലാതെ നില നിന്നു പോന്നിട്ടുണ്ട് മനുഷ്യന്റെ ദുരമൂലം സമീപകാലത്ത് ഇതിന് കോട്ടം തട്ടിയിട്ടുണ്ടെങ്കിൽ അത് പരിഹരിക്കുന്നതിന് ബോധപൂർവ്വമായ ശ്രമമാണ് ഉണ്ടാകേണ്ടത്. അല്ലാതെ അന്ധവിശ്വാസങ്ങളെ കെട്ടിയിറക്കുകയല്ല. നമുക്ക് മുമ്പിൽ നാമറിയാതെ ഒരു കാവിക്കണ്...

flatland

വായനയുടെ സൂക്കേട് പിടിച്ചത് ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ്. അന്നുതൊട്ട് വായിച്ച് തള്ളിയതിന് കണക്കില്ല ആദ്യമൊക്കെ ഫിക്ഷൻ കുറെക്കഴിഞ്ഞപ്പോൾ ശാസ്ത്രം, ചരിത്രം എന്നിവയിലായിരുന്നു താൽപര്യം. ഞാൻ ജനിച്ചു വളർന്ന ഇടുക്കിയിൽ പുസ്തകങ്ങൾ കിട്ടാൻ നിന്നെ ബുദ്ധിമുട്ടണമായിരുന്നു. ഇതിന് മാറ്റം വന്നത് കോതമംഗലം എൻജിനിയറിംഗ് കോളേജിൽ ചേർന്നപ്പോഴാണ്. അവിടുത്തെ ഹോസ്റ്റൽ കേരളത്തിന്റെ ഒരു പരിഛേദമായിരുന്നു. പുസ്തകവായനക്കാർ പലരുണ്ടായിരുന്നു. കൂടാതെ ഈ സമയത്ത് എനിക്ക് യൂണിവേർസിറ്റി മെരിറ്റ് സ്കോളർഷിപ്പും കിട്ടി. വർഷം ആയി രം രൂപ .മൂന്നു മാസത്തെ ഹോസ്റ്റൽ ഫീസ് കൊടുക്കാം. എത്രയാണ് കിട്ടുന്നതെന്ന് വീട്ടുകാർക്ക് വലിയ പിടിയില്ലാത്തതിനാൽ തുക മിക്കവാറും സിനിമ കണ്ടും പുസ്തകം വാങ്ങിയും തീർക്കും. കലാകൗമുദി യൊക്കെ സ്വന്തമായി വാങ്ങിത്തുടങ്ങിയത് ഇക്കാലത്താണ്. ഇടക്കൊക്കെ എർണാകുളത്ത് കറങ്ങുംബ്രോഡ് വേയുടെ തുടക്കത്തിലുള്ള പൈകോ യാ ണ് പ്രധാന ലക്ഷ്യം. ഇക്കാലത്ത് വായിച്ച പലതും പിന്നീട് സമൂഹത്തേയും സംഭവങ്ങളേയും നിരീക്ഷിക്കുന്നതിലും അഭിപ്രായങ്ങൾ രൂപീകരിക്കുന്നതിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഞാൻ വായിച്ചു ശേഷം മറന്ന...

കോഴിക്കുഞ്ഞും താറാക്കുഞ്ഞും

ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണെന്ന് തോന്നുന്നു ഈ പുസ്തകം ചാച്ചൻ (അഛനെ ഞാനങ്ങിനെയാണ് വിളിച്ചിരുന്നത്.) വാങ്ങിത്തന്നത്. തൊടുപുഴയിൽ നടന്ന ഏതോ പ്രദർശനത്തിൽ നിന്നായിരിക്കണം വാങ്ങിയത്. ചുവന്ന പുറംചട്ടയിൽ കുട്ടിക്കഥകളും ചിത്രങ്ങളും എന്നെഴു തി യിരുന്നു. സോവിയറ്റ് റഷ്യയിൽ അച്ചടിച്ച ആ പുസ്തകത്തിന്റെ മണം വരെ ഇപ്പോഴും ഒർമ്മയുണ്ട്.ഇത് കുറഞ്ഞത് നൂറു തവണയെങ്കിലും വായിച്ചിട്ടുണ്ടാകണം. പിന്നിടെപ്പോഴോ പുസ്തകം കാണാതായി. വടകര മോഡൽ പോളിടെക്നികിൽ ജോലി ചെയ്യുമ്പോൾ ഇതിന്റെ ഒരു കോപ്പി പ്രിയ സുഹൃത്ത് ഫെലിക്സ് തന്നിരുന്നു. റഷ്യൻ പ്രിന്റ് തന്നെ. അതിപ്പോഴും എന്റെ പുസ്തക കൂമ്പാരത്തിനിടയിലെവിടെയോ ഉണ്ട്. വെക്കേഷന് പുസ്തകങ്ങൾ പൊടി തട്ടിയപ്പോഴാണ് ഈ കോപ്പി പൊങ്ങി വന്നത്. കോഴിക്കോടു നിന്ന് 2011 ൽ മെൽ പബ്ലിഷേർസ് ഇറക്കിയതാണ്. പ്രിൻറിംഗ് അത്ര നന്നല്ല. എങ്കിലും കുട്ടികൾക്ക് സമ്മാനമായി കൊടുക്കാൻ പറ്റിയതാണ്. ഇന്നിനി കോഴിക്കുഞ്ഞും താറാക്കുഞ്ഞും വായിച്ചിട്ടു തന്നെ ഉറക്കം.

ഭ്രാന്തൻ

നാട്ടിലുണ്ടായിരുന്ന ഭ്രാന്തൻമാരേക്കറിച്ച് ഓർമിക്കാൻ കാരണം ഇന്ന് നടക്കാൻ പോയപ്പോൾ കീർത്തി നാറാണത്ത് ഭ്രാന്തന്റെ കഥ പറഞ്ഞതാണ്. സ്കൂൾ ലൈബ്രറിയിലെ ഏതോ പുസ്തകം കക്ഷി കഴിഞ്ഞു ആഴ്ച വായിച്ചു. വിശദമായി കഥ പറഞ്ഞു തന്നെങ്കിലും നാറാണത്തു ഭ്രാന്തനെ അവൾ കൃത്യമായി വിഷ്വലൈസ് ചെയ്തോ എന്ന് സംശയമുണ്ട്. ചോട്ടാ ബിം ഒക്കെ കാണുന്ന ജനറേഷനല്ലെ. നാറാണത്തിനേപ്പോലെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരാളെ അവളിനി കാണുമോയെന്ന് സംശയമാണ്. പറയാൻ വന്നത് എന്റെ ചെറുപ്പകാലത്ത് നാട്ടിലുണ്ടായിരുന്ന രണ്ട് ഭ്രാന്തൻമാരേക്കുറിച്ചാണ്. ഒന്നാമത്തെയാൾകിറുക്കൻ കുഞ്ഞേപ്പ് എന്ന ലക്ഷണമൊത്ത ഭ്രാന്തനായിരുന്നു. താടിയും മുടിയും നീട്ടി വളർത്തി കയ്യിൽ ഒരു ഭാണ്ഡവുമായി അലഞ്ഞു നടക്കും.എന്തൊക്കെയോ പിറുപിറുക്കും. വെള്ളിയാമറ്റം സ്കൂളിലേക്ക് പോകുന്ന വഴിയരുകിൽ ഒരു കുപ്പിയുമായി നിന്ന് ഇതിൽ നിറച്ച് കറണ്ടാണ് എന്നുപറഞ്ഞു കൊണ്ടിരുന്ന കുഞ്ഞേപ്പിനെ എനിക്ക് നല്ല ഒർമ്മയുണ്ട്. ഒരു പക്ഷെ എന്റെ സുഹൃത്ത് സജി മാനുവലും ഓർമിക്കുന്നുണ്ടാകും. കുട്ടികളെ പേടിപ്പിക്കാൻ കിറുക്കൻ കുഞ്ഞേപ്പ് പിടിക്കും എന്ന് നാട്ടുകാരൊക്കെ പറയും. ആൾ സാധുവാണ് തനി നാടോടി ആരേയും ഉപദ്ര...

pics to be added

ഗണിത ശാസ്ത്രത്തെപ്പറ്റി മലയാളത്തിൽ എഴുതണമെന്ന് കുറച്ചായി വിചാരിക്കുന്നു. ഗണിത മാസിക വായിച്ചപ്പോൾ ഒരാവേശത്തിന് എഴുതിയതാണ്. തെറ്റുണ്ടെങ്കിൽ തിരുത്തണം. നെപ്പോളിയൻ തിയറം ക്ലാസിക്കൽ ജോമെട്രിയിലെ മിക്കവാറും തിയറങ്ങളും പുരാതന ഗ്രീക്ക് ഗണിത ശാസ്ത്രജ്ഞന്മാരുടെ സംഭാവനയാണ്. യുക്ലിഡ് പൈതഗോറസ് ഒക്കെ ചെറിയ ക്ലാസുകളിൽ നമുക്ക് പേടി സ്വപ്നമായിരുന്നത് ഇതിനാലാണ്. എന്നാൽ സാക്ഷാൽ തെപ്പോളിയന്റെ പേരിൽ ഒരു തിയറമുണ്ട്. നെപ്പോളിയാണ് കണ്ടു പിടിച്ചതെന്നുള്ളതിന് വ്യക്തമായ തെളിവില്ല. എങ്കിലും നെപ്പോളിയന്റെ ജീവിതകാലത്താണ് ഈ തിയറം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. തിയറം ഇങ്ങനെയാണ്. ABC ഒരു ത്രികോണമാണ്‌. ABC യുടെ വശങ്ങൾ ഉപയോഗിച്ച് ചിത്രത്തിലുള്ളതുപോലെ മൂന്ന്equi lateral triangles വരക്കുക. ചിത്രത്തിൽ Acy BC x ABZ എന്നീ ത്രികോണങ്ങളാണവ. ഈ മുന്ന്ത്രികോണങ്ങളുടെയും centre MNL എന്ന് അടയാള പ്പെടുത്തിയിരിക്കുന്നു. നെപ്പോളിയൻ തിയറപ്രകാരം MNL എപ്പോഴും ഒരു equilateral ത്രികോണമായിരിക്കും. . ത്രികോണമിതി യു പയോഗിച്ചും കോംപ്ലക്സ് നമ്പർ ഉപയോഗിച്ചും ഈ തിയറം തെളിയിക്കാം.ഇതിന്റെ പ്രൂഫ് ഇത്തവണത്തെ AT Right Angles മാസികയിലു...

ഡിങ്കപൂജ.

 ഞാൻ ജനിച്ചു വളർന്ന മീനച്ചിൽ തൊടുപുഴ മേഖലയിൽ 90 കൾ വരെ കപ്പ വാട്ട് ഓരോ വീട്ടിലേയും ഉൽസവമായിരുന്നു. ഇവിടെ നെൽകൃഷി അപൂർവ്വമായിരുന്നു.കപ്പ കൃഷി വ്യാപകവും. രാവിലെ പുരുഷൻമാർകപ്പ പറിക്കും. തുടർന്ന് എല്ലാവരും ചേർന്ന് പൊളിച്ച് അരിയും. എലിപ്റ്റിക്കൽ ഷേപ്പിൽ കപ്പ അരിഞ്ഞു കൂട്ടിയിരിക്കുന്നത് കാണാൻ തന്നെ രസമാണ്.തുടർന്ന് വലിയ പാത്രത്തിൽ കപ്പ തിളപ്പിക്കും (ഈ പാത്രത്തെ ചെമ്പ് എന്നാണ് വിളിക്കുന്നത് .ഇത്തരമൊന്ന് എന്റെ തറവാട്ടിൽ ശേഷിച്ചിട്ടുണ്ട്.). ഇങ്ങനെ വാട്ടിയ കപ്പ പാറപ്പുറത്തും പനമ്പിലുമിട്ട് രണ്ടു മൂന്ന് ദിവസം ഉണക്കും. ഇതിനിടെ മഴ പെയ്താൽ പണിയാവും. ഇങ്ങനെ ഉണങ്ങിയ കപ്പ ചാക്കിലാക്കി സൂക്ഷിക്കും. മഴക്കാലത്തൊക്കെ ഉണക്കക്കപ്പയും ഉണക്കമീനുമാണ് കാലത്തും വൈകിട്ടും ആഹാരം . കപ്പ വാട്ടിനൊപ്പം ചില കപ്പ പലഹാരങ്ങൾക്കുള്ള പണിയും ഉണ്ടാകും. കപ്പ ഉപ്പേരി, കപ്പ പുട്ട് എന്നിങ്ങനെ .ഇന്ന് ഉണക്കക്കപ്പ ഉണ്ടാക്കുന്നത് തുലോം വിരളമാണ്. ചെറുപ്പകാലത്ത് ഒരു കപ്പ വാട്ടിന് ചുരുങ്ങിയത് പത്തു പതിനഞ്ചു പേർ കാണും. അയൽക്കാർ പരസ്പരം സഹായിക്കും. നാടൻ കള്ളും കപ്പ പുഴുങ്ങിയതും മേമ്പൊടിയായിട്ടുണ്ടാവും. ഇന്ന് ഒരു ബന്ധുവീട് ...